മൂന്ന് മാസത്തിനിടെ നാല് മരണം, ദുരൂഹസാഹചര്യത്തില്‍ 'കൊല്ലപ്പെട്ട്' പോണ്‍ നടിമാര്‍; ഒടുവില്‍ ഇരയായി സോഫിയ ലിയോണും

പോണ്‍ താരം സോഫിയാ ലിയോണ്‍ (26) അന്തരിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക മുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

18-ാം വയസിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളറായിരുന്നു ( 8.24 കോടി രൂപ) അവരുടെ പ്രതിഫലം. നടിയുടെ മരണം കുടുംബം സ്ഥിരീകരിച്ചു. സംഭവം പൊലീസ് അന്വേഷിക്കുകയാണ്.

”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” – സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു.

അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി പോണ്‍ താരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ പോണ്‍ നടിയാണ് മരണപ്പെടുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ മരണമടഞ്ഞത്.