‘ഞാനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല, തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു’:ജി കൃഷ്ണകുമാർ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്ന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നുവെന്നും പറഞ്ഞു. താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം കുറ്റാരോപിതരായ പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. പൊലീസ് സേനയെ അടച്ചാക്ഷേപിക്കുന്നില്ല. ഒരു പൊലീസുകാരൻ പക്ഷപാതപരമായി പെരുമാറിയെന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാമെന്നും കൃഷ്ണകുമാർ പറഞ്ഞു.

8 ലക്ഷത്തി എൺപത്തി മൂവായിരം രൂപ തട്ടിപ്പ് നടത്തിയവർ തന്നുവെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. ബാക്കി 5 ലക്ഷം രൂപ വീതം മൂന്നുപേരും നൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകിയെന്നും ഇനി ഒത്തുതീർപ്പിനില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകുമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. മകളുടെ ഭാഗത്തുനിന്ന് നോട്ട കുറവ് ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എത്ര വലിയ തട്ടിപ്പ് നടക്കാനുള്ള കാരണമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

Read more