ആദ്യം ഒരു ശൂന്യത, പിന്നാലെ വാഷ് റൂമിലിരുന്ന് ഒന്നരമണിക്കൂറോളം തേങ്ങിക്കരഞ്ഞു; പ്രേം രക്ഷിത് പറയുന്നു

ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കിട്ടിയത് തെലുങ്ക് സിനിമാലോകത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ്. ജനുവരി 24 ന് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കാനിരിക്കെ വലിയ പ്രതീക്ഷകളാണ് ഇത് ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

ഇപ്പോഴിതാ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോഴുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്.

പ്രേം പറയുന്നതിങ്ങനെ പുരസ്‌കാരത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ ആദ്യം ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നാലെ ഞാന്‍ വാഷ് റൂമില്‍ പോയിരുന്ന് ആരും കാണാതെ ഒന്നരമണിക്കൂര്‍ തേങ്ങിക്കരഞ്ഞു.

ഇത് തികച്ചും അവിശ്വസനീയം തന്നെയായിരുന്നു. രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് അത് സംഭവിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ്. ജൂനിയര്‍ എന്‍ടിആര്‍ അന്നായ (മൂത്ത സഹോദരന്‍), ചരണ്‍ സാര്‍ എന്നീ രണ്ട് നടന്മാര്‍ , അവര്‍ ഇരുവരും നല്ല നര്‍ത്തകരാണ്. അതുപോലെ കീരവാണി സാറിന്റെ സംഗീതം. എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഇങ്ങനെയായി. പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.