ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാള സിനിമാനിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നൽകിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുതന്നെ ഇതിന്റെ പേരിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം.

പുറത്തിറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങൾക്കും തിയേറ്റർ വരുമാനം മാത്രമേ ഉള്ളു. വളരെ കുറച്ച് താര ചിത്രങ്ങൾക്ക് മാത്രമെ ഒടിടിയിൽ നിന്ന് ഉൾപ്പെടെ വരുമാനം ലഭിക്കുന്നുള്ളൂ. എന്നും താരങ്ങളുടെ പ്രതിഫലം ഗ്രോസ് കളക്ഷനായി പോലും നിർമാതാവിന് ലഭിക്കുന്നില്ല എന്നും നിർമാതാക്കൾക്ക് നൽകിയ കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നു.

താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും അമിതമായ പ്രതിഫലം കാരണം നിര്‍മാണ ചിലവ് വര്‍ധിച്ചു. ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല നിർമാതാക്കളെന്നും കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

Read more