'കാതൽ' കാണാൻ വൻ തിരക്ക്; ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ തർക്കം

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ എന്ന ചിത്രത്തിന് മികച്ച പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഐഎഫ്എഫ്കെ യിൽ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ പെട്ടെന്നാണ് ബുക്ക് ചെയ്തുപോയത്.

റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ നിന്നും 30 ശതമാനം പേരെ പോലും തീയേറ്ററിനുള്ളിലേക്ക് കയറ്റിയില്ലെന്നാണ് തർക്കത്തിന് കാരണമായത്.

May be an image of 3 people and text

നേരത്തെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് എന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Read more

സംഘാടകർക്ക് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ചതാണ് എന്നാണ് ഡെലിഗേറ്റുകൾ ആരോപിക്കുന്നത്. സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ, നടൻ സുധി കോഴിക്കോട് എന്നിവരും ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് എത്തിയിരുന്നു.