'അവര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്'

കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഈ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് നിരവധി തെറ്റായ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ നകുലിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അംബി നീനാസം. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അംബി പറയുന്നു.

പൂര്‍ണ്ണമായും വായിക്കുക…

നകുലിനും, അവന്റെ സുഹൃത്ത് ആദിത്യയും അപകടം സംഭവിച്ചു എന്നുള്ള വാര്‍ത്ത സത്യമാണ്. പക്ഷേ, ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്. ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങള്‍ ബന്ധപെടുന്നുണ്ട്. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ്. വാട്‌സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകള്‍ ഞങ്ങളെയും, അവരുടെ കുടുമ്പത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….

ഇപ്പോള്‍ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകള്‍ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവര്‍ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാന്‍സിലേക്കും അവന്‍ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ, അവന്റെ സുഹൃത്തും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കില്‍,… അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കുക.
അംബി….

Read more