സിനിമ മേഖലയ്ക്ക് 17 കോടി; കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി

സംസ്ഥാന ബജറ്റില്‍ സിനിമ മേഖലയ്ക്കായി 17 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന് കീഴിലുള്ള തിയേറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്ഫോം നിര്‍മാണത്തിനും സിനിമാ നിര്‍മാണത്തിനുമായാണ് 17 കോടി രൂപ നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി.

കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ നല്‍കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്ക് അധികമായി 15 ലക്ഷം അനുവദിച്ചു.

സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും.