അത് എനിക്കും സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല: സണ്ണി ലിയോൺ

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് ഡീപ് ഫേക്ക് വീഡിയോകൾ. സിനിമ നടിമാരാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയാവുന്നത്. ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കാജോൾ, ഐശ്വര്യ റായ് തുടങ്ങിയവർ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയായത് വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഡീപ് ഫേക്കുകളെ പറ്റി സംസാരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ് എന്നാണ് സണ്ണി ലിയോൺ പറയുന്നത്. കൂടാതെ തനിക്കും ഇത്തരത്തിൽ സംഭവച്ചിട്ടുണ്ടെന്നും സണ്ണി ലിയോൺ പറയുന്നു.

“ഡീപ്പ് ഫേക്ക് ഇപ്പോഴത്തെ ട്രെന്‍റായി വരുന്നതാണ്. എല്ലാവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വ്യാജ ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ നാം കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രശ്നം.

ഇവ എനിക്ക് സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇത് എന്നെ മാനസികമായി ബാധിക്കാൻ ഞാൻ അനുവദിക്കുകയും ഇല്ല. എന്നാൽ ഇത് ദുരന്തമായി മാറുന്ന യുവ നടിമാരുണ്ട്, അത് അവരുടെ തെറ്റല്ലെന്ന് അവർ മനസ്സിലാക്കണം. അവർ തെറ്റൊന്നും ചെയ്തിട്ടില്ല.

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം. നിങ്ങളുടെ മുഖവും അടയാളവും അവർ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പോലീസ് നടപടിയെടുക്കും. കൂടാതെ സോഷ്യൽ മീഡിയയിൽ പോലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് അത് സാങ്കേതികമായി നീക്കം ചെയ്യണം. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണം.” എന്നാണ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞത്.