ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റുമോ.....? ഷാജി കൈലാസ്

കടുവയിൽ സ്ത്രി കഥാപാത്രത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് പോയെന്നും ചിത്രം പക്ക മെയിൽ ഓറിയന്റഡ് ആണെന്നുമുള്ള വിമർശനങ്ങളും ഉയർന്നു വന്നതിനു പിന്നാലെ മറുപടിയുമായി ഷാജി കൈലാസ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

സ്ത്രീകളാണ് വീട്ടിലെ രാജാവെന്നും ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ എന്നുമാണ് അദ്ദേഹം അഭിമുഖത്തിനിടെ  പറയുന്നത്.  ‘ഫാമിലി സീക്വൻസിൽ രാത്രി കുര്യച്ചൻ തന്റെ പ്രശ്നങ്ങൾ പറഞ്ഞിട്ട് ഡൈനിങ് ടേബിളിൽ വന്നിരിക്കും.

ആ സമയം ആരും മിണ്ടുന്നില്ല. അപ്പോൾ അയാൾ ചോദിക്കുന്നുണ്ട് എന്താ മിണ്ടാത്തതെന്ന്. കുട്ടികളെയെല്ലാം ചേർത്ത് പിടിച്ചിട്ട് പറയും നിങ്ങൾ അല്ലെ എന്റെ ബലമെന്ന്. അതൊരു പിതാവാണ്. അവിടെ പ്രശ്നങ്ങൾ ഒന്നുമില്ല അപ്പോൾ ഭാര്യയുടെ ഒരു നോട്ടം വരുന്നുണ്ട്, സ്നേഹത്തോടെയും ശാസനയോടെയും കൂടിയാണത്.

അത് ഞങ്ങൾ ക്ലീനായാണ് ചിത്രത്തിൽ എടുത്തിരിക്കുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് അവിടെ.അവരാണ് ചെയ്യേണ്ടത് ഓരോ കാര്യങ്ങൾ. ആ രീതിയിലാണ് നമ്മൾ പ്രെസന്റ് ചെയ്തിരിക്കുന്നത്. പിന്നെ സ്പേസ് കൂടിയിട്ടില്ല എന്നേ ഉള്ളൂ.

ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ. അതൊക്കെ ഒരു ശേഷിയാണെന്നും,’ ഷാജി കൈലാസ് കൂട്ടിച്ചേർത്തു. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ലന്നും, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന സ്ത്രിയാണ് ചിത്രത്തിലുള്ളത്. ഭാര്യയുടെ വാക്ക് കേട്ട് നായകൻ മാപ്പ് പറയുന്നുണ്ടെന്നും തിരക്കഥാകൃത്ത് ജിനു ജോസഫ് പറഞ്ഞു