നടന്‍ രാത്രിയില്‍ ഫോണിലൂടെ കൊഞ്ചി, കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു; ദുരനുഭവം പങ്കുവെച്ച് രാധികാ ആപ്‌തെ

ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് രാധികാ ആപ്തെ. ഇപ്പോഴിതാ തനിക്ക് ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.

‘ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ നല്ല പരുഷമായാണ് പെരുമാറിയത്. ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞു.

പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു’ എന്നും രാധിക പറയുന്നു.

ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാര്‍ച്ച്ഡ് പോലുള്ള സിനിമകളിലൂടെ നായികാ സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രാധിക. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്.

സേക്രഡ് ഗെയിംസ്, ഗൗള്‍, രാത് ആകേലി ഹേ, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ നെറ്റ്ഫ്ളിക്സ് ഷോകളുടെ ഭാഗമായിരുന്നു രാധിക ആപ്തെ. വിക്രം വേദയിലാണ് രാധിക ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം.