ആ ബെഞ്ചിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു; ബ്രേക്ക് അപ്പിന് ശേഷം രണ്ട് മാസം വിഷാദരോഗത്തിന് അടിമയായെന്ന് നോറ ഫത്തേഹി

ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നോറ ഫത്തേഹി. നടന്‍ അംഗദ് ബേദിയുമായി പിരിയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് നടി മനസ്സുതുറന്നത്. ഈ സംഭവത്തിന് ശേഷം താന്‍ 2 മാസത്തോളം വിഷാദരോഗിയായിരുന്നെന്നും നോറ വെളിപ്പെടുത്തി,

‘എല്ലാ പെണ്‍കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതിലൂടെ കടന്നുപോയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു, കാരണം ഇത് അപ്രതീക്ഷിതമായ ഒരു അനുഭവമായിരുന്നു, ഞാന്‍ അതില്‍ തകര്‍ന്നുപോയി. 2 മാസത്തേക്ക് വിഷാദത്തിന് അടിമയായി. എന്നിരുന്നാലും, ഈ അനുഭവം എന്നെ മാറ്റിമറിച്ചു. അവര്‍ പറയുന്നു.

സല്‍മാന്‍ ഖാന്റെ ‘ഭാരത്’ എന്ന ചിത്രത്തിന്റെ ഓഡിഷന്‍ സമയമാണ് ഞാന്‍ ബെഞ്ചിലിരുന്ന് കരയാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ 200/300 ആളുകള്‍ക്കിടയിലാണ് അപ്പോള്‍ ഉള്ളില്‍ നിന്നൊരു ശബ്ദം കേട്ടു

‘നോറ ഉണരൂ! നിന്നെപ്പോലെ തന്നെ കഴിവുള്ള, സുന്ദരികളായ, ഇതിനായി മരിക്കാന്‍ തയ്യാറായി നടക്കുന്ന നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകള്‍ ഉണ്ട്, നിങ്ങള്‍ തിരിച്ചുവന്നേ മതിയാകൂ എന്ന് പെട്ടെന്ന് എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി, അതായിരുന്നു.