ജയേട്ടന്‍ അച്ഛനെ വിളിച്ചു, പ്രശംസിക്കാനായിരുന്നു.. അന്ന് ഞാന്‍ സിനിമയില്‍ വരെ ഇല്ലായിരുന്നു; സംഭവം പറഞ്ഞ് നമിത

ആദ്യമായി സിനിമയില്‍ നിന്നും ഒരാള്‍ തന്നെ വിളിച്ച് പ്രശംസിച്ചത് ജയസൂര്യ ആണെന്ന് നടി നമിത പ്രമോദ്. താന്‍ സിനിമയില്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ഈ സംഭവം എന്നാണ് നമിത പറയുന്നത്. തന്റെ അച്ഛന്റെ ഫോണില്‍ വിളിച്ച് പ്രശംസിച്ചതിനെ കുറിച്ചാണ് നിമത പറയുന്നത്.

സിനിമയില്‍ നിന്നും ആദ്യം വിളിച്ച് പ്രശംസിച്ചത് ജയേട്ടന്‍ ആയിരുന്നു. അത് ഞാന്‍ സിനിമയില്‍ പോലും ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു. കുഞ്ഞിലെ സീരിയല്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ജയേട്ടന്‍ ഒരു ദിവസം അച്ഛന്റെ ഫോണില്‍ വിളിച്ചിട്ട് ‘ഞാന്‍ ജയസൂര്യ ആണ്, നമിതയുണ്ടോ കൊടുക്കാവോ’ എന്ന് ചോദിച്ചു.

അങ്ങനെ ഞാന്‍ സംസാരിച്ചു. ‘നല്ല രസാണ് വര്‍ക്ക് കാണാന്‍ സിനിമയില്‍ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു, നന്നായിട്ടുണ്ട് മോളെ’ എന്ന് പറഞ്ഞ് എന്നെ ആദ്യം പ്രശംസിച്ചത് ജയേട്ടനാണ് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നത്.

അമര്‍ അക്ബര്‍ അന്തോണിയിലാണ് ആദ്യമായി ജയസൂര്യക്കൊപ്പം അഭിനയിക്കുന്നതെന്നും എന്നാല്‍ സിനിമയില്‍ വന്നത് തൊട്ട് ജയസൂര്യയുമായി നേരിട്ട് പരിചയമുണ്ടെന്നും നമിത പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യ-നാദിര്‍ഷ ചിത്രം ‘ഈശോ’യാണ് നമിതയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.