ആളറിയാതെ തമാശ പറയരുത്,ഞാനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണ്: നാദിർഷ

കോമഡി ആർട്ടിസ്റ്റായി സിനിമയിലെത്തി സംവിധായകനായി മാറിയ താരമാണ് നാദിർഷ. സിനിമ ഇന്റസ്ട്രിയിലെ നിരവധിയാളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് നാദിർഷാ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഇശോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പഴയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം കാര്യങ്ങളാണ് ശ്ര​ദ്ധേയമാകുന്നത്.

മനോരമ ഓൺലെെനോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഒരു പഴയ സംഭവത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ആളറിയാതെ തമാശ പറയരുതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. പണ്ട് ഒരിക്കൽ മണി, സലിംകുമാർ എന്നിവർക്കൊപ്പം ട്രിപ്പ് പോയ സമയത്ത് യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ആളുകളുടെ ഒഴുക്ക് കണ്ട് തന്റെ ​ഗാന മേള പരിപാടിയിൽ നിന്ന് ആളുകൾ പുറത്തേക്ക് പോകുന്ന പോലെയുണ്ടെന്ന് താൻ തമാശ രൂപേണ പറഞ്ഞു.

അടുത്ത മിനിറ്റിൽ തന്നെ അതേ ആദ്യ പകുതി കഴിയുമ്പോൾ എന്ന് സലിം കുമാറിന്റെ കൗണ്ടറെത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു. അന്ന് അത് പറ‍ഞ്ഞ് തങ്ങൽ ചിരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല. മിമിക്രിക്കാരനുമായി. നമ്മളുള്ള സമയത്തൊക്കെ എത്ര നല്ല മിമിക്രിക്കാരുണ്ടായിരുന്നു. എല്ലാവരും എന്നെക്കാള്‍ എത്രയോ മെച്ചപ്പെട്ടവരായിരുന്നു. താനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.