വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; മോഹന്‍ലാല്‍

പ്രതാപ് പോത്തന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച പ്രതിഭയാണ് അദ്ദേഹം എന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ കുറിച്ചു.

പ്രതാപ് പോത്തന്റെ വിയോഗത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെ മലയാള സിനിമയില്‍ നിന്നും നിരവധിപ്പേര്‍ വേദന പങ്കുവെച്ചിട്ടുണ്ട്. ‘എന്നും താങ്കളെ മിസ് ചെയ്യുമെന്നാണ്’ പൃഥ്വിരാജ് കുറിച്ചത്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. തകര. ചാമരം തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായി. ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശിക്കുന്നത്.