'സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജോണ്‍ കൊക്കന്‍ ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആണ്, നല്ല അച്ഛന്‍'; വേര്‍പിരിഞ്ഞതിനെ കുറിച്ച് മീര വാസുദേവന്‍

വിവാഹബന്ധങ്ങളുടെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ച് നടി മീര വാസുദേവന്‍. 2005ല്‍ ആയിരുന്നു മീര വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്യുന്നത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു, 2016ല്‍ ആയിരുന്നു വിവാഹമോചനം നടന്നത്. കൈരളി ടിവിക്ക് നല്‍കിയ മീരയുടെ അഭിമുഖമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

വിശാല്‍ വന്നത് തന്റെ 22-23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷമാണ് താന്‍ സ്‌ട്രോംഗ് ആയി തീര്‍ന്നത്, അതില്‍ വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസില്‍ ഇത് വെച്ചിട്ട് ഒരു വിഷമവും തന്നോട് കാണിച്ചിട്ടില്ല.

തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിവാഹമോചനം. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം അതില്‍ നിന്നും നേടി. ജോണിനെ കുറിച്ചു കൂടുതല്‍ തനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആയ ഒരു വ്യക്തിയാണ്.

നല്ല അച്ഛന്‍ കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വെയ്ക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നാണ് മീര മറുപടി നല്‍കിയത്. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്‌മെന്റ് ആണ്, അതില്‍ വിശ്വസിക്കുന്നുവെന്നും മീര പറഞ്ഞു.