കാന്‍സറിന് ഒപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘകാല സൈഡ് എഫക്ടുകള്‍ വരും, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു: മംമ്ത

കാന്‍സര്‍ ചികിത്സയെ അതിജീവിച്ചതെങ്ങനെയെന്ന് പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. രണ്ടുവട്ടമാണ് നടി കാന്‍സറിനെ അതിജീവിച്ച് തിരിച്ചെത്തിയത്. തനിക്ക് ആദ്യം രോഗം ബാധിച്ച സമയത്ത് 23 വയസ്സായിരുന്നുവെന്നും തനിക്കേറ്റവും ശക്തി പകര്‍ന്നു നല്‍കിയിരുന്നത് തന്റെ മാതാപിതാക്കളായിരുന്നുവെന്നും മംമ്ത പറയുന്നു.

‘പണ്ട് തൊട്ടേ ചില ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് ഞാന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയിലായിരുന്നു അവരുടെ അപ്രോച്ച്’.

‘അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ‘ട്രീറ്റ്മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെയാണ്’. മംമ്തയുടെ ഹെല്‍ത്ത് ഇപ്പോള്‍ എങ്ങനെ ഉണ്ടെന്ന് ധാരാളം ആളുകള്‍ ചോദിക്കാറുണ്ട്. ഞാന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്. അത് എന്റെ നിയന്ത്രണത്തിലാണെന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും’.

‘എന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും. എനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസിലായിരുന്നു’.

‘എന്തു കൊണ്ടാണ് ഞാന്‍ മൂഡിയായിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. മംമ്ത പറയുന്നു.