ജി.എസ്.ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്, അതിന്റെ പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വി പ്രതികരിച്ചത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ഇഡിയോ ഇന്‍കം ടാസ്‌കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇഡിയുടെ നടപടിയെ തുടര്‍ന്ന് പൃഥ്വിരാജ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ പിഴ അടച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.

ആരോപണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മറനാടന്‍ മലയാളി ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ നിര്‍മ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍.

”ഇത് ഒരു സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്‌സിന്റെയും ജിഎസ്ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇന്‍ഡസ്ട്രിയാണ് സിനിമാ വ്യവസായം.”

”വാര്‍ത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ ഒരു റെസീപ്‌റ്റോ എന്തെങ്കിലും തെളിവ് ഉണ്ടാവില്ലേ? ജിഎസ്ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ.”

”ഇഡിയോ ഇന്‍കം ടാസ്‌കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്” എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചത്.