ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ; തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജും വിശാലും

അണ്ണാ ഡിഎംകെ മുന്‍ സേലം വെസ്റ്റ് യൂണിയന്‍ സെക്രട്ടറി എ.വി രാജു തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തൃഷയ്ക്ക് പിന്തുണയുമായി സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിശാലും രംഗത്ത്.

വെറുപ്പുളവാക്കുന്ന ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ എന്നാണ് കാർത്തിക് സുബ്ബരാജ് എക്സിൽ തൃഷയ്ക്ക് പിന്തുണയായി കുറിച്ചത്.

സിനിമ സംഘടനയുടെ അംഗം എന്ന നിലയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നാണ് വിശാൽ പറഞ്ഞത്, ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും, എ. വി രാജു ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയാണെന്നും ഇയാൾക്ക് നരകം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നുമാണ് തൃഷയ്ക്ക് പിന്തുണയുമായി നടൻ വിശാൽ എക്സിൽ കുറിച്ചത്

2017ല്‍ അണ്ണാഡിഎംകെയ്ക്കുള്ളില്‍ നടന്ന ചേരിപ്പോരിനെ തുടര്‍ന്ന്, കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 100 എംഎല്‍എമാരുടെ വിരുന്നില്‍ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര് പറഞ്ഞ് ഇവര്‍ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് തൃഷ എത്തിയിരിക്കുന്നത്.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നു എന്നാണ് തൃഷ സമൂഹമാധ്യമത്തില്‍ കുറിച്ചത്. നിയമനടപടി സ്വീകരിക്കുമെന്നും തൃഷ പറഞ്ഞു. സംഭവം വിവാദമായതോടെ രാജു തൃഷയോട് മാപ്പ് പറഞ്ഞിട്ടുണ്ട്