സ്ഫടികം മഹാസംഭവമാണെന്ന് കരുതുന്ന ഭദ്രന്‍ സാറിനോട് സഹതാപം, ഇനിയെങ്കിലും ലാലേട്ടന്റെ പഴയകാല ഗോഷ്ടികള്‍ക്ക് പുനര്‍ജ്ജന്മം നല്‍കരുതെന്ന് സംവിധായകന്‍

സ്ഫടികത്തിനെതിരെ രംഗത്ത് വന്ന്  സംവിധായകനും അദ്ധ്യാപകനുമായ ജോണ്‍ ഡിറ്റോ. സ്ഫടികം എന്ന സിനിമ ഒരു മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രന്‍ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മലയാള സിനിമയില്‍ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രന്‍ സ്ഫടികം വലിച്ചിടുന്നതെന്നും അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമാണ് ആടുതോമയെന്നും അദ്ദേഹം പറഞ്ഞു.

സ്ഫടികം 1995 ല്‍ കണ്ടു.
പിന്നെ ചറപറ ടി.വി.യിലും കാസറ്റിലും സിഡിയിലും കണ്ടു..
പക്ഷെ അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത്.
അടൂര്‍ സാര്‍ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട…
മലയാള സിനിമയില്‍ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രന്‍ എന്ന സംവിധായകന്‍ സ്ഫടികം വലിച്ചിടുന്നത്.
കിരീടം എന്ന സിനിമയില്‍ മനോഹരമായ രീതിയില്‍ transition നടത്തുന്ന നായകനു പകരം ക്രിമിനല്‍ ആക്റ്റിവിറ്റിയാണ് സ്ഫടികത്തില്‍ കാണുന്നത്.

ഒരു വയലന്‍സ് മൂവിയാണ് സ്ഫടികം.
തിലകന്‍, KPAC ലളിത തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളുടെ സാന്നിദ്ധ്യവും അഭിനയവുമാണ് സ്ഫടികത്തിലെ ഏക ആശ്വാസം.
കമേഴ്‌സ്യല്‍ സിനിമയായാലും മലയാള സിനിമയ്ക്ക് ഒരു നിലവാരമുണ്ടായിരുന്നു. അതിനെ തെലുങ്കു നിലവാരത്തിലേക്ക് വീഴ്ത്തിയത് സ്ഫടികത്തിലൂടെ ഭദ്രന്‍ സാറാണ് .
സ്ഫടികം മഹാസംഭവമാണെന്ന് ഇപ്പോഴും കരുതുന്ന ഭദ്രന്‍ സാറിനോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ..
സ്ഫടികം ബാലേ
സ്ഫടികം നാടകം
സ്ഫടികം തുള്ളല്‍

ഇവകൂടി സംവിധാനം ചെയ്താല്‍ മിനിമം 50 കൊല്ലം കൂടി ഇതുമായി കഴിച്ചുകൂട്ടാം.
അടൂരിന്റെ നല്ലവനായ ഗുണ്ട എന്ന പ്രയോഗത്തില്‍ അടൂരിനു നേരെ പലരും കുതിച്ചുചാടി. എത്ര ആപ്റ്റ് ആന്റ് ഷാര്‍പ് ആണ് അത്. ഇനിയെങ്കിലും ലാലേട്ടന്‍ പഴയകാല ഗോഷ്ടികള്‍ക്ക് digital പുനര്‍ജന്‍മം നല്‍കരുത്. വേണമെങ്കില്‍ കിരീടം, ദശരഥം തുടങ്ങിയ പടങ്ങള്‍ റീ റിലീസ് ചെയ്യുക..
2000 Kids ഉം 90 Kids ഉം അറിയട്ടെ, ലാലേട്ടാ നിങ്ങള്‍ അസാധ്യ നടനായിരുന്നു എന്ന്..