മരിക്കുന്നതിന് മുമ്പ് ബാലു എന്റെ ഫോട്ടോയില്‍ ഉമ്മ വെച്ചിരുന്നു, കാണണമെന്നും പറഞ്ഞു: ഇളയരാജ

അനശ്വര ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. ഇപ്പോഴിതാ അനശ്വര ഗായകന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ പ്രിയസുഹൃത്തിനെ ഓര്‍ത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്നാണ് ബാലസുബ്രഹ്‌മണ്യം പറഞ്ഞതെന്ന് ഇളയരാജ കുറിപ്പില്‍ പറയുന്നു. എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോള്‍ ബാലുവിനായി എന്തെങ്കിലും ചെയ്യാന്‍ പലരും ആവശ്യപ്പെട്ടു.

് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകന്‍ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയില്‍ ഉമ്മ വച്ചുവെന്ന് ചരണ്‍ പിന്നീട് എന്നോട് പറഞ്ഞു. രാജ വരുമെങ്കില്‍ വരാന്‍ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ ഇളയരാജ പറഞ്ഞു.

2020 സെപ്റ്റംബര്‍ 25നായിരുന്നു സം?ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.