ഇക്കഴിഞ്ഞ ദിവസം നടന്ന പ്രി-റിലീസ് ചടങ്ങിലെത്തിയ തമിഴ് നടൻ വിശാലിനെ കണ്ട് ആരധകരും സിനിമ ലോകവും അമ്പരന്നിരുന്നു. എന്താണ് നടന് സംഭവിച്ചതെന്നറിയാതെ പലരും ആശങ്കപ്പെട്ടു. പ്രി-റിലീസ് ചടങ്ങിൽ എത്തിയ വിശാലിന്റെ അവസ്ഥ അത്രക്ക് മോശം ആയിരുന്നു. വീഡിയോ പുറത്ത് വന്നതോടെ എല്ലാവരും ഒരേ ശബ്ദത്തിൽ ചോദിച്ചത് എന്താണ് പറ്റിയതെന്നാണ്.
‘മദ ഗദ രാജ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങളിൽ നടക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്ന വിശാലിനെയാണ് കാണാൻ സാധിക്കുന്നത്. വളരെ ക്ഷീണിതനായാണ് വീഡിയോയിൽ വിശാൽ കാണപ്പെടുന്നത്. താരത്തിന് നടക്കാൻ സഹായിയുടെ സഹായം വേണ്ടി വരുന്നുണ്ട്. കൈകളും ശരീരവും വിറക്കുന്നുണ്ട്. മൈക്ക് പിടിക്കാൻ പോലും വിശാലിന് സാധിക്കുന്നില്ല. ശരീരം വല്ലാതെ മെലിയുകയും ചെയ്തിട്ടുണ്ട്. സംസാരിക്കുമ്പോൾ നാക്ക് കുഴയുകയും ചെയ്യുന്നുണ്ട്.
വീഡിയോ കണ്ട ആളുകൾ ഒരേസ്വരത്തിൽ ചോദിച്ചത് വിശാലിന് ഇത് എന്ത് പറ്റിയെന്നാണ്. അതേസമയം താരത്തിന് കടുത്ത പനിയാണെന്നും അത് അവഗണിച്ചാണ് പരിപാടിയ്ക്ക് എത്തിയതെന്നുമാണ് ചില റിപ്പോർട്ടുകൾ. എന്നാൽ ചർച്ചകളോട് വിശാലോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ നാടന്‍റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചയാണ് ഉടലെടുത്തത്.
ഇപ്പോഴിതാ വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്‍റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് വിശാല്‍ എന്ന് സുചിത്ര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്.
അന്നത്തെ ഭർത്താവ് കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി തന്‍റെ വാതിലിൽ മുട്ടിയിരുന്നുവെന്നാണ് സുചിത്ര വിഡിയോയിൽ പറയുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ… “നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്‍റെ ഭർത്താവ് കാർത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ട് കേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു.
പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാൻ സമ്മതിച്ചില്ല. അവൻ വൈൻ കുപ്പി എന്‍റെ കയ്യിൽ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു. കുപ്പി ഗൗതം മേനോന്‍റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആരാധകരും സഹപ്രവർത്തകരും വിശാലിന്‍റെ സുഖം പ്രാപിക്കാൻ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയം.