ശബരിമലയിലോ മറ്റ് ക്ഷേത്രങ്ങളിലോ ആര്‍ത്തവമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ ദൈവത്തിന് അസ്വസ്ഥതയുണ്ടാവില്ല: ഐശ്വര്യ രാജേഷ്

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതിന് എതിരെ ഐശ്വര്യ രാജേഷ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്. നമ്മള്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നത് ഒരു ദൈവവും പറഞ്ഞിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതും ക്ഷേത്രങ്ങളിലെ പ്രവേശനം നിഷേധിക്കുന്നതും സമാനമായി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിലെ വിവേചനങ്ങളും സംബന്ധിച്ചു ചോദ്യങ്ങള്‍ക്കാണ് തന്റെ നിലപാടാണ് ഐശ്വര്യ വ്യക്തമാക്കിയത്. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുള്ളതല്ല, അവരുടെ കഴിവുകളും പ്രകടമാക്കാനുള്ളതാണ്.

തന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമല മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ല.

നമ്മള്‍ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേര്‍തിരിവുമായി ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയുടെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഐശ്വര്യ രാജേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന് തന്നെ പേരിട്ട ചിത്രം ഫെബ്രുവരി 3ന് ആണ് തിയറ്ററിലെത്തുന്നത്. മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച റോളിലാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്.