നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു, അന്നും ഇന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് കഥകളായി മാറി; ഇന്നസെന്റിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

നടന്‍ ഇന്നസെന്റിനെ അനുസ്മരിച്ച് യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. വേര്‍പിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണെന്നും വീട്ടിലെ മുതിര്‍ന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുല്‍ഖര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെച്ചു ‘അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ, നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു,’ എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചു.

നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങള്‍. നിങ്ങള്‍ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ, എക്കാലത്തും നിലനില്‍ക്കുന്ന മഹാന്മാരില്‍ ഒരാള്‍. അതിനപ്പുറം നിങ്ങള്‍ അത്ഭുതമായിരുന്നു, കുടുംബമായിരുന്നു. എനിക്ക്, സ്‌ക്രീനില്‍ കണ്ട പ്രേക്ഷകര്‍ക്ക്, കണ്ടുമുട്ടിയ എല്ലാവര്‍ക്കും.

നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. എന്റെ എഴുത്ത് പോലെ നിങ്ങളെ കുറിച്ചുള്ള ചിന്തകള്‍ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിള്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

ഇന്നലെ രാത്രി 10:30യോടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.