‘അവസാനം ഞാൻ കരഞ്ഞു’; കർണ്ണനിൽ ലാലിന്റ്റേത് മികച്ച പ്രകടനമെന്ന്  അൽഫോൻസ് പുത്രൻ

കർണ്ണനിൽ നടൻ ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ.  താൻ കരഞ്ഞുപോയെന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്. കർണ്ണൻ എന്ന സിനിമയ്ക്ക് താൻ എന്തുകൊണ്ട് തന്റെ ശബ്ദം നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് നടൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കമന്റായാണ് അൽഫോൻസ് തന്റെ അഭിപ്രായം അറിയിച്ചത്.

സാർ പൊളിച്ചു കർണ്ണനിൽ. അവസാനം ഞാൻ കരഞ്ഞു. കിക്കിടു ആക്ടിങ്ങ് അൽഫോൻസ് പുത്രൻ

കഴിഞ്ഞ ദിവസമാണ് താൻ എന്തുകൊണ്ട് കർണ്ണനിൽ സ്വന്തം നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് ലാൽ പോസ്റ്റ് പങ്കുവെച്ചത്. കർണ്ണൻ എന്ന സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴും തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. തന്റെ തമിഴ് സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് കരുതിയാണ് മറ്റൊരാളെ കൊണ്ട് ശബ്ദം നൽകിയതെന്ന് ലാൽ പറഞ്ഞിരുന്നു .