'ലൊക്കേഷനില്‍ നിന്നും നേരെ ആശുപത്രിയില്‍ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു'; അഭിനയം നിര്‍ത്തുകയാണെന്ന് ആതിര മാധവ്

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് നടി ആതിര മാധവ്. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നത്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഗര്‍ഭകാലത്തിന്റെ ആറാം മാസം വരെ അഭിനയിച്ചിരുന്നു.

ഗര്‍ഭിണിയായിരിക്കെ അഭിനയിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളും അനന്യ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോവളം ബീച്ചില്‍ നടന്ന ഷൂട്ടിംഗില്‍ പാറപ്പുറത്ത് വലിഞ്ഞു കയറുന്നതും ബീച്ചില്‍ ഇറങ്ങുന്നതുമായ സീനുകള്‍ ഒക്കെ ഉണ്ടായിരുന്നു.

ഡോക്ടറുടെ കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് അഭിനയത്തില്‍ തുടര്‍ന്നത്. ഒരു മാസം കൂടി അഭിനയിക്കണമെന്ന് വിചാരിച്ചതാണ്. പക്ഷേ, തീരെ വയ്യാതായി. ഒരുപാട് സ്‌ട്രെസ് എടുക്കും പോലെ തോന്നി. സ്‌ട്രെയിന്‍ ഫീല്‍ ചെയ്തു. കാലിലൊക്കെ വേദനയായി. ബോഡി ഭയങ്കരമായി വീക്ക് ആകുന്നതായി തോന്നി.

അതോടെയാണ് തല്‍ക്കാലം നിര്‍ത്താം എന്നു തീരുമാനിച്ചത്. മൂന്നു മാസം ആയപ്പോഴേക്കും മടി തുടങ്ങിയിരുന്നു. ഒരു ദിവസത്തെ ഷൂട്ടിന്, ആഴ്ചയില്‍ 56 ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. അതിനെന്താ പ്രശ്‌നം ധൈര്യമായി പോയിട്ടു വാ എന്നാണ് മേഡം പറഞ്ഞത്. ആ സമയത്ത് ഭയങ്കര ഛര്‍ദ്ദിയായിരുന്നു.

പലപ്പോഴും ലൊക്കേഷനില്‍ നിന്ന് നേരെ ആശുപത്രിയില്‍ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു. സീരിയല്‍ ടീമില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. വയ്യാതാകുന്ന ദിവസങ്ങളുടെ പിറ്റേന്ന് അവധി നല്‍കുമായിരുന്നു എന്നാണ് ആതിര പറയുന്നത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ആതിരയുടെയും രാജീവ് തമ്പിയുടെയും വിവാഹം.