മമ്മൂട്ടിയുടെ വളര്‍ത്തുഗുണമാണ് അത് , കുഞ്ഞുനാള്‍ മുതല്‍ ദുല്‍ഖറിനെ കണ്ടു തുടങ്ങിയതാണ്.. എനിക്ക് ലഭിച്ച സൗഭാഗ്യം ഇതാണ്: കുഞ്ചന്‍ പറയുന്നു

തനിക്ക് ലഭിച്ച സൗഭാഗ്യത്തെ കുറിച്ച് പറഞ്ഞ് നടന്‍ കുഞ്ചന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം അഭിനയിച്ച തനിക്ക് അവരുടെ മക്കളായ ദുല്‍ഖര്‍, പ്രണവ്, വിനീത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നു എന്നത് തനിക്ക് കിട്ടിയ സൗഭാഗ്യമായാണ് കാണുന്നത് എന്നാണ് കുഞ്ചന്‍ പറയുന്നത്.

എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമെന്ന് പറയുന്നത് അച്ഛന്‍മാര്‍ക്കൊപ്പം അഭിനയിച്ച് പിന്നീട് അവരുടെ മക്കളുടെ കൂടെയും അഭിനയിക്കുക എന്നതാണ്. ദുല്‍ഖറിനെ കുഞ്ഞുനാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്. അവന്റെ ആദ്യത്തെ സിനിമ സെക്കന്റ് ഷോ എന്റെ കൂടെയായിരുന്നു.

വളരെ നല്ല മക്കളാണ്. സുറുമിയും അതുപോലെ തന്നെ. നമ്മള് സാധാരണ പറയില്ലേ അത് വളര്‍ത്തു ഗുണമാണെന്ന്, അത് തന്നെയാണ് വളര്‍ത്തു ഗുണം. കൂടുതല്‍ അടുപ്പം മമ്മൂട്ടിയോടാണ്, അയല്‍ക്കാരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എന്റെ ജേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ് എന്നാണ് കുഞ്ചന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

1965ല്‍ ധനം എന്ന ചിത്രത്തിലൂടെയാണ് കുഞ്ചന്‍ അഭിനയ ജീവിതം ആരംഭിച്ചത്. ടൊവിനോ തോമസ് ചിത്രം നാരദനിലാണ് താരം ഒടുവില്‍ വേഷമിട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയില്‍ നായകന്റെ അമ്മാവനായാണ് കുഞ്ചന്‍ വേഷമിട്ടത്. 2012ല്‍ റിലീസ് ചെയ്ത ചിത്രം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്തത്.