സല്‍മാന്‍ പന്നിയെപ്പോലെ തിന്നും, നായയെ പോലെ പണി എടുക്കും.. ഭക്ഷണമെല്ലാം എവിടെ പോയെന്ന് ചോദിച്ച് പോകും: വിന്ദു ദാരാ

ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് സല്‍മാന്‍ ഖാന്‍ എന്ന് നടനും സല്‍മാന്റെ സുഹൃത്തുമായ വിന്ദു ദാരാ സിങ്. തന്റെ ശരീരഘടന കണ്ടതിന് ശേഷമാണ് സല്‍മാന്‍ കൂടുതല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയത് എന്നാണ് വിന്ദു ദാരാ പറയുന്നത്. കോളേജ് കാലഘട്ടം മുതല്‍ തന്നെ സല്‍മാന്റെ അടുത്ത സുഹൃത്ത് ആയിരുന്നു വിന്ദു ദാരാ.

തന്റെ ശരീരഘടന കണ്ടതിന് ശേഷമാണ് താന്‍ കൂടുതല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയത് എന്നാണ് സല്‍മാന്‍ പറയാറുള്ളത്. പക്ഷെ ശരീരം വര്‍ധിപ്പിച്ചായിരുന്നു എന്റെ പ്രതികരണം. അതുപോലെ തന്നെയായിരുന്നു സല്‍മാന്‍ ഭക്ഷണത്തെയും സമീപിച്ചിരുന്നത്.

അദ്ദേഹം പന്നിയെപ്പോലെ ഭക്ഷണം കഴിക്കും, നായയെ പോലെ വ്യായാമം ചെയ്യും. അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കണ്ടാല്‍, ‘ഭായ്, ആ ഭക്ഷണമെല്ലാം എവിടെ പോയി?’ എന്ന ചോദിച്ചു പോകും. അതെല്ലാം ബേണ്‍ ചെയ്ത് കളയുമെന്നാണ് സ്ഥിരമായി സല്‍മാന്‍ മറുപടി പറയാറ്.

സത്യത്തില്‍, വൈകിട്ടുള്ള വര്‍ക്കൗട്ടുകളില്‍, അദ്ദേഹം അതു തന്നെയാണ് ചെയ്യുന്നത്. സല്‍മാന്‍ ഒരു അതിശയകരമായ വ്യക്തിയാണ്, താന്‍ അവനെ ഒത്തിരി ഇഷ്ടപ്പെടുന്നു, അദ്ദോഹം ഒരു പരോപകാരിയും, അത്ഭുതകരവുമായ വ്യക്തിയാണ് എന്നാണ് വിന്ദു ദാരാ സിങ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

സല്‍മാന്റെ അച്ഛന്‍ എല്ലാ ദിവസവും അദ്ദേഹത്തിന് പണം നല്‍കാറുണ്ടെന്നും വിന്ദു ദാരാ പറയുന്നുണ്ട്. അച്ഛന്‍ എത്ര പണം കൊടുത്താലും അതില്‍ ഒരു ഭാഗം അദ്ദേഹം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യും. എല്ലാ മാസവും 30 ലക്ഷം രൂപ എങ്കിലും സല്‍മാന്‍ ദാനം ചെയ്യാറുണ്ട്. അത്തരം പ്രവൃത്തികളുടെ അനുഗ്രഹം ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട് എന്നാണ് വിന്ദു ദാരാ പറയുന്നത്.