കടത്തിൽ മുങ്ങിയ വിജയ് കുടുംബത്തെ രക്ഷിച്ച സൂപ്പർ താരത്തോട് വിജയ് ചെയ്തത് എന്തെന്ന് അറിയുമോ?' വെളിപ്പെടുത്തലുമായി മീശ രാജേന്ദ്രൻ

തമിഴകത്തെ എക്കാലത്തേയും വിവാദ താരമാണ് മീശ രാജേന്ദ്രൻ . സിനിമകളേക്കാൾ കൂടുതൽ വിവാദ പ്രസ്താവനകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. കടുത്ത രജനികാന്ത് ആരാധകനായ മീശ രാജേന്ദ്രൻ തമിഴകത്തെ സൂപ്പർ താരം ദളപതി വിജയെ വിമർശിച്ചാണ് കൂടുതലും പ്രസ്താവനകൾ നടത്തുന്നത്. ഇപ്പോഴിതാ വിജയ്ക്കെതിരെ പുതിയ ആരോപണവുമായാണ് രാജേന്ദ്രൻ എത്തിയിരിക്കുന്നത്.

92 ൽ വിജയ് നായകനായെത്തിയ നാളെയെ തീര്‍പ്പ് എന്ന പടം വൻ പരാജയമായിരുന്നു. അന്ന് വിജയുടെ സ്വത്തുക്കളെല്ലാം കടത്തിലായിരുന്നു.അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. അന്ന് രണ്ടു വഴികളാണ് വിജയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്നത്.

ഒന്നുകിൽ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു ആ വഴികൾ. രണ്ടാമത്തെ വഴിയാണ് അവർ തെര‍ഞ്ഞെടുത്തതത്. അന്ന് ആ സിനിമയ്ക്കായി സൂപ്പർ താരം വിജയ് കാന്തിനെ സമീപിച്ചു. വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു.

ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും. പക്ഷെ ആ വിജയ് കാന്തിനോട് വിജയ് ചെയ്തത് മോശമായകാര്യമാണെന്ന് രാജേന്ദ്രൻ പറഞ്ഞു.

അദ്ദേഹത്തെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്” -മീശ രാജേന്ദ്രന്‍ പറഞ്ഞു.

Read more

ഇപ്പോള്‍ 200 കോടിയോളം ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന വിജയ്. ആ നിലയില്‍ എത്തിയത് ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ച്, അതില്‍ വലിയ ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചാണെന്നും ഇദ്ദേഹം ആരോപിച്ചു. അതിന് ശേഷം ലിയോ സിനിമയില്‍ പ്രശ്നമാണെന്നും സിനിമ റീഷൂട്ടിലാണെന്നും മീശ രാജേന്ദ്രൻ ആരോപിച്ചിരുന്നു.