ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു: ഹരീഷ് വാസുദേവൻ

അഡ്വ. ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ വാക്കുകൾ.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

പ്രായഭേദമന്യേ സ്ത്രീകൾ മുന്നിൽ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോൾ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരിൽ ജോയ്‌സ് ജോർജ്ജ് അത് ആരോപിക്കുന്നത് എന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അഡ്വ. ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പ്രായഭേദമന്യേ സ്ത്രീകൾ മുന്നിൽ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോൾ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരിൽ ജോയ്‌സ് ജോർജ്ജ് അത് ആരോപിക്കുന്നത്?
നുണ പറഞ്ഞു മലയോര നിവാസികളേ പറ്റിക്കുംപോലെ എളുപ്പമല്ല ഒരു സംസ്കാരം ആർജ്ജിക്കുന്നത്.