സോണി. എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം, പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യാവിഷന്‍ ഡെപ്യുട്ടി ന്യൂസ് എഡിറ്റര്‍ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്  ഗോവന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

. 2008ല്‍ ഗോവ ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്ത് മടങ്ങവേയാണ് സോണി ഭട്ടതിരിയെ കാണാതാവുന്നത്. ണാതായത്.ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച പരാതിയിന്മേലാണ് അടിയന്തിര ഇടപെടല്‍. ഇന്‍ഡ്യാവിഷന്‍ റിപ്പോര്‍ട്ടറായി ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബര്‍ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്.

കാണാതായപ്പോള്‍ ഭാര്യ ഡോ.സീമ പോലീസില്‍ പരാതി നല്‍കി. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.