ഗ്രൗണ്ടിൽ മെസ്സി അവിടെയുണ്ടെന്നു പോലും തോന്നിയില്ല, റൊണാൾഡോ തന്നെയാണ് ബെസ്റ്റ്: മുസ്തഫ സിക്കോ
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായതിനു പിന്നാലെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ചു പ്രതികരിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ. മത്സരത്തിനിടെ സിക്കോ നേടിയ രണ്ടാം ഗോൾ ഫൗളിന്റെ പേരു പറഞ്ഞ് റഫറി നിഷേധിച്ചിരുന്നു. അതേസമയം അര്‍ജന്റീനയെ നേരിട്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സിക്കോ ഇപ്പോൾ.
മത്സരത്തിൽ ഗ്രൗണ്ടിൽ മെസ്സിയുണ്ടെന്ന തോന്നൽ പോലും തനിക്കുണ്ടായിരുന്നില്ലെന്നാണ് സിക്കോയുടെ വാക്കുകൾ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് പ്രചോദനമായി കാണുന്നതെന്നും സിക്കോ വ്യക്തമാക്കി.
‘മെസ്സി ഫുട്ബോളിലെ മഹാനായ കളിക്കാരനാണ്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്കു ശേഷം മാത്രം. കാരണം ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ മെസ്സി അവിടെയുണ്ടെന്നു പോലും എനിക്കു തോന്നിയിരുന്നില്ല’– സിക്കോ പറഞ്ഞു.
ഫിഫയുടെ ഏകപക്ഷീയമായ നിലപാടുകളാണു മത്സരത്തിൽ ഈജിപ്തിനു തിരിച്ചടിയായതെന്ന് തോൽവിക്കു പിന്നാലെ താരം ആരോപിച്ചിരുന്നു. ‘റഫറി കാണിച്ചത് അനീതിയാണ്. ഒരു രാജ്യത്തിന്റെയാകെ കഠിനാധ്വാനമാണ് റഫറി പാഴാക്കി കളയുന്നത്.
തുടക്കം മുതൽ റഫറി ഞങ്ങള്‍ക്ക് എതിരാണ്. അർജന്റീനയ്ക്കെതിരെ 2–0ന് മുന്നിലെത്താൻ ഈജിപ്തിനെ അനുവദിച്ചില്ല. ഈ ലോകകപ്പ് ഒത്തുകളിയാണ്. ലോകകപ്പ് കിരീടം അർജന്റീനയ്ക്കു നൽകിക്കഴിഞ്ഞു.’ സിക്കോ പ്രതികരിച്ചു.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്