സാംസങ്ങിനെ നയിക്കാന്‍ പ്രഥമ വനിത; കുടുംബത്തിന് പുറത്തുനിന്ന് ആദ്യ ആള്‍; ലീ യംഗ്-ഹീ കുറിച്ചത് ചരിത്രം

ലോകത്തിലെ മുന്‍നിര കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസനസിനെ നയിക്കാന്‍ വനിത. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തിയാണ് പുതിയ സ്ഥാനം നല്‍കിയത്.

ദക്ഷിണ കൊറിയന്‍ കമ്പനിയെ ആദ്യമായാണ് ഒരു വനിത നയിക്കുന്നത്. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ നിയമിച്ചിരിക്കുന്നത്.

സാംസങ് ഇലക്ട്രോണിക്സിലെ സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ നിയമിച്ചിരിക്കുന്നത്. ലീ യംഗ്-ഹീ 2007ലാണ് കമ്പനി ജോലിക്ക് കയറുന്നത്. തുടര്‍ന്ന് കൊറോണയുടെ കാലത്ത് കമ്പനിയെ തകര്‍ച്ചയില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നതില്‍ ലീ യംഗ് അടങ്ങുന്ന സംഘമായിരുന്നു.
തുടര്‍ന്ന് 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ.