ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചിട്ടും പ്ലേഓഫ് കടക്കാതെ ഏറെക്കുറെ പുറത്താകുന്ന അവസ്ഥയിലാണ്. അവർ 11 മത്സരങ്ങൾ കളിച്ചു, 4-ൽ വിജയം ഉറപ്പിച്ചപ്പോൾ 7-ലും തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ അവർ എതിരാളികളെ തോൽപ്പിച്ചാൽ അവർ 14 പോയിന്റിലെത്തും. അത് പ്ലേഓഫിൽ ഒരു സ്ഥാനം അവർക്ക് ഉറപ്പുനൽകുന്നില്ല.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്നലെ 148 റൺസ് വിജയലക്ഷ്യം 13.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ മൂന്നാം ജയം നേടിയത്. ഗുജറാത്ത് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ പവർപ്ലേയിൽ 92 റൺസ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവിൽ നാല് വിക്കറ്റിൻറെ ജയം സ്വന്തമാക്കുക ആയിരുന്നു,
ശക്തമായ തുടക്കം കിട്ടിയതിനാൽ തന്നെ ദിനേശ് കാർത്തിക്ക് ബാറ്റുചെയ്യാൻ ഇറങ്ങേണ്ട സാഹചര്യം ഇല്ലെന്നാണ് കരുതപെട്ടത്. ഒരു കപ്പ് ചായയും പിന്നീട് ഒരു കപ്പുച്ചിനോയും കഴിച്ച് വിശ്രമിക്കുന്ന കാർത്തിക് ബാറ്റ് ചെയ്യാൻ മാനസികമായി തയ്യാറായിരുന്നില്ല. “ഒരു കപ്പ് ചായയിൽ നിന്നാണ് ദിവസം ആരംഭിച്ചത്, തുടർന്ന് നാല് ഓവറുകൾക്ക് ശേഷം ഞാൻ ഒരു കപ്പുച്ചിനോ കഴിച്ചു, ഞാൻ ബാറ്റിംഗ് ചെയ്യില്ലെന്ന് കരുതി. ഞാൻ പാഡ് അപ്പ് ചെയ്‌തില്ല, മാനസികമായി തയ്യാറല്ലായിരുന്നു, ഞാൻ തണുത്തുറയുകയായിരുന്നു,” അദ്ദേഹം മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.
“പിന്നെ കാര്യങ്ങൾ മാറി മറിഞ്ഞു, എനിക്ക് പാഡ് അപ്പ് ചെയ്യേണ്ടിവന്നു. തുടക്കത്തിൽ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ പിന്നീട് എനിക്ക് നന്നായി ബാറ്റ് ചെയ്യാൻ പറ്റി” താരം പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ പരാജയമാണ് ഗ്ലെൻ മാക്‌സ്വെൽ എന്നാണ് പാർഥിവ് പട്ടേൽ പറഞ്ഞത് . ഒരു സീസൺ ഒഴികെ അദ്ദേഹം ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മികച്ച സീസൺ. അല്ലാത്തപക്ഷം, ടൂർണമെന്റിന്റെ ചരിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരുടെ കൂട്ടത്തിൽ അദ്ദേഹം ഉൾപ്പെടുന്നു.
Read more
ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം തുടക്കത്തിന് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം 17-ാം സീസണിലെ കുറച്ച് ഗെയിമുകളിൽനിന്ന് സ്വയം ഓഴിവായി. എന്നിരുന്നാലും, പിന്നീട് പ്ലെയിംഗ് ഇലവനിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഏറ്റവും പുതിയ കളിയിൽ, അമിതമായി ആക്രമണോത്സുകനാകാൻ ശ്രമിച്ച അദ്ദേഹം 3 പന്തിൽ 4 റൺസ് മാത്രം നേടി പുറത്തായി