26 വര്‍ഷം പഴക്കമുള്ള പാക് താരത്തിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമോ; ക്വീന്‍സ് പാര്‍ക്കിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാലും ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പരയാണിതെന്നതിനാലും രണ്ടാം മത്സരവും മഴയില്‍ തടസപ്പെടില്ലെന്ന പ്രത്യാശയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.

ഇന്നത്തെ മത്സരത്തില്‍ 19 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോഹ്ലിയുടെ പേരിലാകും. നിലവില്‍ പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ ദാദിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 64 ഇന്നിംഗ്‌സുകളില്‍ നിന്ന് 1930 റണ്‍സ് നേടിയാണ് മിയാന്‍ ദാദ് 26 വര്‍ഷമായി ഈ റെക്കോര്‍ഡ് കൈവശം വയ്ക്കുന്നത്.

Image result for javed miandad

അതേ സമയം വെറും 33 ഇന്നിംഗ്‌സുകളില്‍ നിന്ന് 1912 റണ്‍സാണ് വിന്‍ഡീസിനെതിരെ കോഹ്ലിയുടെ സമ്പാദ്യം. ഇന്ന് തന്റെ ഇന്നിംഗ്‌സ് 19 കടത്താനായാല്‍ 34 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയെന്ന് കോഹ്ലിയ്ക്ക് ്അഭിമാനിക്കാം. ജാവേദിനേക്കാള്‍ 30 മത്സരം കുറവ്.