ഏറ്റുമുട്ടി സ്മിത്തും അമ്പയറും, ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാടകീയ സംഭവങ്ങള്‍

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിനെ ചൂടുപിടിപ്പിച്ച് മൈതാനത്ത് ഏറ്റുമുട്ടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അമ്പയര്‍ നീല്‍ ലോംഗും. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ അനാവശ്യമായി ഡെഡ് ബോള്‍ വിളിച്ചതിനെ ചൊല്ലിയുളള തര്‍ക്കമാണ് മെല്‍ബണില്‍ ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ വാക് പോരിലേക്ക് എത്തിച്ചത്.

https://twitter.com/Davidthompson42/status/1210058484642828288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210058484642828288&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fboxing-day-test-steve-smith-and-umpire-nigel-llong-spar-over-dead-ball-rule-q33vw3

സ്മിത്തിന്റെ ശരീരം ലക്ഷ്യമാക്കി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ എറിഞ്ഞ പന്തുകളാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണം. സ്മിത്തിനെതിരെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറുകളെറിഞ്ഞ വാഗ്നര്‍ രണ്ടും സ്മിത്തിന്റെ ദേഹത്ത് കൊള്ളിച്ചു. എന്നാല്‍ പന്ത് ശരീരത്തില്‍ തട്ടിയതും സ്മിത്ത് റണ്‍സിനായി ഓടി. ഇതോടെ രണ്ടു തവണയും അമ്പയര്‍ നീല്‍ ഡെഡ് ബോള്‍ വിളിച്ച് സ്മിത്തിനെ ബാറ്റിംഗ് ക്രീസിലേക്ക് തിരിച്ച് വിളിയ്ക്കുകയായിരുന്നു.

ഇതാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ ചൊടിപ്പിച്ചത്. ഇതോടെ അമ്പയറിന് അടുത്തെത്തി സ്മിത്ത് ദേഷ്യം പ്രകടിപ്പിയ്ക്കുകയായിരുന്നു. നീലിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മത്സരത്തിലെ കമന്റേറ്ററായ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണും രംഗത്തെത്തി. സ്മിത്തിന് തന്റെ വികാരം പ്രകടിപ്പിക്കാനുളള എല്ലാ അവകാശവുമുണ്ടെന്ന് പറഞ്ഞ വോണ്‍ ഷോട്ട് പിച്ച് പന്തില്‍ ഒഴിഞ്ഞുമാറുമ്പോള്‍ ശരീരത്തില്‍ എവിടെ തട്ടിയാലും ഷോട്ട് കളിച്ചില്ലെങ്കില്‍ കൂടിയും റണ്ണിനായി ഓടാമെന്നാണ് നിയമമെന്ന് പറഞ്ഞു.

മത്സരത്തില്‍ മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച്ചവെക്കുന്നത്. 77 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന സ്മിത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ ആദ്യ ദിനം നാലിന് 254 റണ്‍സ് എടുത്തിട്ടുണ്ട്. ജോ ബേണ്‍സ്(0), ഡേവിഡ് വാര്‍ണര്‍(41), മാര്‍നസ് ലാബുഷെയ്ന്‍(63), മാത്യു വെയ്ഡ്(38) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.