ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി ഒട്ടുമിക്ക്യ മത്സരങ്ങളിലും ഇമ്പാക്ട് പ്ലയെർ ആയിട്ടാണ് രോഹിത് ശർമ്മ കളിച്ചത്. ആരോഗ്യ പ്രശനങ്ങളും ജോലി ഭാരം കുറയ്ക്കാനുമാണ് താരത്തെ ഇങ്ങനെ ഇറക്കിയതെന്നാണ് ടീം മാനേജ്‌മന്റ് വ്യക്തമാകുന്നത്. ഇപ്പോഴിതാ ഈ വർഷവും രോഹിത് ഇമ്പാക്ട് പ്ലയെർ ആണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ.

2025 ഐപിഎൽ സീസണിൽ രോഹിത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലും അതിനാൽ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടി വന്നതിനാലുമാണ് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയത്. ടീമിന്റെ നായകസ്ഥാനം ഹാർദിക് പാണ്ഡ്യയിലേക്ക് മാറുന്ന ഘട്ടം കൂടിയായിരുന്നു അത്. ഈ വർഷം രോഹിത്തിനെ കൂടുതൽ സമയം മൈതാനത്ത് നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും രോഹിത് ടീമിലുണ്ടാകുന്നത് വലിയ സ്വാധീനം ചെലുത്തുമെന്നും ജയവർധനെ പറഞ്ഞു.

അതേസമയം ടീമിലെ ഓൾറൗണ്ടർമാരുടെ സാന്നിധ്യം അനുസരിച്ചും മത്സര സാഹചര്യങ്ങൾക്കനുസരിച്ചുമായിരിക്കും ഏതൊക്കെ താരങ്ങളെ കളത്തിലിറക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഓൾറൗണ്ടർമാരാണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് നിലവിൽ ഓൾറൗണ്ടർമാരല്ലാത്ത പ്രമുഖ താരങ്ങൾ. അതിനാൽ എതിർ ടീമിനെയും മത്സര സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി മാത്രമേ ഇംപാക്ട് പ്ലെയർ നിയമം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുകയുള്ളൂ എന്നും കോച്ച് സൂചിപ്പിച്ചു.