ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാര, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തു. ജഡേജ തന്റെ ഓവർ പൂർത്തിയാക്കാൻ അധികം സമയം എടുക്കാറില്ല. ബോൾ ചെയ്യുമ്പോൾ തിരക്കുകൂട്ടുന്ന അഫ്രീദിയെ പോലെയാണ് ജഡേജയെന്ന് സംഗക്കാര പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ജഡേജ രണ്ട് ഓവർ എറിഞ്ഞു. സ്പിന്നർ തയ്യാറായിട്ടും ബാറ്റർമാരായ ഹാരി ബ്രൂക്കും ജോ റൂട്ടും തയ്യാറാകാതിരുന്ന ചില സന്ദർഭങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ബ്രൂക്കിനോട് സമയം പാഴാക്കരുതെന്ന് അമ്പയർ പറഞ്ഞു.
“അദ്ദേഹം തന്റെ ഓവർ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നു. ബോളറായി തിരക്കുകൂട്ടുന്ന ഷാഹിദ് അഫ്രീദിയെ പോലെയാണ് ജഡേജ. ഇംഗ്ലീഷ് ബാറ്റർമാർ കൃത്യസമയത്ത് പോലും തയ്യാറാകുന്നില്ല, സമയം പാഴാക്കുന്നത് നിർത്താൻ അമ്പയർ അവരോട് പറയുന്നത് ശരിയാണ്. ബോളർ ബോൾ ചെയ്യാൻ തയ്യാറായിക്കഴിഞ്ഞാൽ, ബാറ്റർ പിന്നെ സമയം പാഴാക്കരുത്,” കുമാർ സംഗക്കാര പറഞ്ഞു.
Read more
അതേസമയം, ആദ്യ ഇന്നിംഗ്സിൽ ജഡേജ 89 റൺസ് നേടുകയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം 203 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയതിനാൽ ബോളർ എന്ന നിലയിൽ അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ ജഡേജയ്ക്ക് കാര്യങ്ങൾ സുഖുമമല്ല. കൂടാതെ കുൽദീപ് യാദവ് ഒരു യഥാർത്ഥ വിക്കറ്റ് വേട്ടക്കാരനും ഇന്ത്യയ്ക്ക് പുറത്ത് വിക്കറ്റ് വേട്ടക്കാരിൽ ഒരാളുമായതിനാൽ, നിലവിലുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് പകരം വയ്ക്കണമായിരുന്നുവെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.







