IPL 2024: നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം മിസ്റ്റർ, അമ്പയറുമായി തർക്കിച്ച് പോണ്ടിങ്ങും ഗാംഗുലിയും; സഞ്ജുവും പിള്ളേരും കാണിച്ചത് ചതിയോ; നിയമം ഇങ്ങനെ

ഇന്നലെ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ ഒരു വിദേശ കളിക്കാരനെ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ടൂർണമെൻ്റ് നിയമങ്ങളിലെ ആശയക്കുഴപ്പം കാരണം മത്സരത്തിൽ ഒരു ഇടവേളയുണ്ടായി. റോവ്മാൻ പവലിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ഇറക്കാൻ ആർആർ തീരുമാനിച്ചപ്പോൾ ഡിസി ഹെഡ് കോച്ച് റിക്കി പോണ്ടിംഗും ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലിയും ഫോർത്ത് അമ്പയറുമായി സംസാരിക്കുന്നത് കണ്ടു. ജോസ് ബട്ട്‌ലർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ട്രെൻ്റ് ബോൾട്ട് എന്നീ മൂന്ന് വിദേശ കളിക്കാരുമായി രാജസ്ഥാൻ മത്സരം ആരംഭിച്ചു, ഹെറ്റ്‌മയറിനു പകരം നാന്ദ്രെ ബർഗറിനെ അവരുടെ ഇംപാക്ട് പ്ലേയറായി കൊണ്ടുവരാനും തീരുമാനിച്ചു.

എന്നിരുന്നാലും, റോവ്മാൻ പവലിനെ പകരക്കാരനായ ഫീൽഡറായി കൊണ്ടുവന്നത് വിവാദങ്ങൾക്ക് കാരണമായി. മത്സരത്തിൽ അഞ്ച് വിദേശ താരങ്ങളെ ഉപയോഗിച്ചാണ് ആർആർ മത്സരത്തിൽ ഇറങ്ങിയത് എന്ന് ഡിസി ക്യാമ്പ് ചൂണ്ടിക്കാട്ടി. രാജസ്ഥാന്റെ ട്രന്റ് ബോള്‍ട്ട് ആദ്യ പന്ത് എറിഞ്ഞ ശേഷമാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. പോണ്ടിങ്ങും ഗാംഗുലിയും നിയമത്തിലെ കാര്യങ്ങൾ അമ്പയറുമാർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. എന്നാൽ അമ്പയറുമാർ ആകട്ടെ നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇവർക്ക് പറഞ്ഞ് കൊടുക്കുകയും ആർ ചെയ്തതിൽ തെറ്റില്ല എന്ന് മനസിലാക്കി കൊടുക്കയും ചെയ്തു

ഐപിഎൽ നിയമങ്ങൾ പറയുന്നത് നോക്കൂ-

നിയമം 1.2.5 – ഓരോ ടീമും 4 ഓവർസീസ് കളിക്കാരെ (ഐപിഎൽ പ്ലെയർ റെഗുലേഷനിൽ നിർവചിച്ചിരിക്കുന്നത് പോലെ) ഏതൊരു മത്സരത്തിനും അതിൻ്റെ ആദ്യ പതിനൊന്നിൽ കൂടുതൽ വിദേശ താരങ്ങളുടെ പേരുകൾ നൽകരുത്.

എന്നിരുന്നാലും, റൂൾ 1.2.6 പറയുന്നത്, 4 വിദേശ കളിക്കാർ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിൽ, ഒരു വിദേശ കളിക്കാരന് മറ്റൊരാളുടെ പകരക്കാരനായി മത്സരത്തിൽ പ്രവേശിക്കാൻ സാധിക്കും എന്നാണ്. “ടീം അതിൻ്റെ ആദ്യ ഇലവനിൽ 4 വിദേശ കളിക്കാരെ ഉൾപ്പെടുത്തി ഇല്ലെങ്കിൽ, വിദേശ കളിക്കാർക്ക് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരായി മാത്രമേ കളിക്കളത്തിൽ പ്രവേശിക്കാൻ കഴിയൂ, അങ്ങനെ ചെയ്യുന്നതിലൂടെ, ആ ടീമിനെ പ്രതിനിധീകരിക്കുന്ന മൊത്തം വിദേശ കളിക്കാരെ കണക്കിൽ കൂട്ടില്ല.” അങ്ങനെ നോക്കുമ്പോൾ രാജസ്ഥാൻ ചെയ്തതിൽ തെറ്റൊന്നുമില്ല

മത്സരത്തിലേക്ക് വന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്. ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മധ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ടീമിനായി ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.