വീണ്ടും ഡബിള്‍ സെഞ്ച്വറിയിലേക്ക് കോഹ്ലി; ഇന്ത്യ കുതിക്കുന്നു

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിവസം കളി അവസാനിപ്പിക്കമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. നാല് വിക്കറ്റിന് 371 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. സെഞ്ച്വറി നേടിയ മുരളി വിജയും വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മുരളി വിജയ് 155 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്ലി 156 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. 267 പന്തില്‍ 13 ബൗണ്ടറി സഹിതമാണ് വിജയ് 155 റണ്‍സ് എടുത്തത്. കോഹ്ലിയാകട്ടെ 186 പന്തില്‍ 16 ബൗണ്ടറികളുടെ സഹായത്തോടെയാണ് ബാറ്റിംഹ് തുടരുന്നത്.

മുരളി വിജയ് കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയും കോഹ്ലി ഡബിള്‍ സെഞ്ച്വറിയും നേടിയിരന്നു. മുരളി വിജയുടെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ്. കോഹ്ലിയുടേതാകട്ടെ 20ാം ടെസ്റ്റ് സെഞ്ച്വറിയും ആണ്.

23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ഒരു റണ്‍സെടുത്ത അജയ്ക്യ രഹാനയും ആണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ആറ് റണ്‍സുമായി രോഹിത്ത് ശര്‍മ്മയാണ് വിരാട് കോഹ്ലിയ്ക്ക് കൂട്ടായി ക്രീസില്‍.

ശ്രീലങ്കയ്ക്കായി സന്‍ഗന്‍ രണ്ട് വിക്കറ്റും ഗാമേജും പെരേരയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

അതെസമയം ലങ്കന്‍ നിരയിലും മാറ്റങ്ങളുണ്ട്. ലഹ്‌റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. പകരം ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ടീമില്‍ ഇടംപിടിച്ചു. മധ്യനിര ബാറ്റ്‌സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. 103 ഫസ്റ്റ് ക്ലാസ് മത്സരത്തിന് ശേഷമാണ് സില്‍വ ശ്രീലങ്കന്‍ ജെഴ്‌സി അണിയുന്നത്.

നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യ അനായാസം വിജയിച്ചു