അയാള്‍ ലെജന്‍ഡ് തന്നെ, കാരണം അയാളുടെ കാലഘട്ടത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്കാര്‍ വേണ്ടപോലെ താലോലിച്ചിട്ടില്ല!

ലാല്‍ കൃഷ്ണ എംഎസ്

ഓസ്‌ട്രേലിയന്‍ ടീമിന്റെ തലവേദനയെന്നു വിളിക്കേണ്ട കളിക്കാരനാണ് ചേതേശ്വര്‍ പൂജാര. നമുക്ക് കൗതുകമായി തോന്നാം.. ഒരു സുപ്രധാന മൈല്‍സ്റ്റോണ്‍ അയാളിന്ന് അത്ര വാഴ്ത്തിപ്പാടലുകളില്ലാതെ മറികടന്നു.

24* ടെസ്റ്റുകളില്‍ നിന്നും 50.82 എന്ന മനോഹര ശരാശരിയില്‍ 2033* റണ്‍സുകളാണ് പുജാര ഇതുവരെ ഓസീസിനെതിരേ നേടിയത്. സമകാലിക ബാറ്റര്‍മാരില്‍ അത്രതന്നെ ടെസ്റ്റില്‍ 46 ശരാശരിയും 1852* റണ്‍സും നേടിയ വിരാടും 29 ടെസ്റ്റ് കളിച്ച സാക്ഷാല്‍ ജോ റൂട്ടും പുജാരയുടെ പുറകിലാണുള്ളത്. ബാക്കി ഒരാളും അയലത്തുപോലുമില്ല.

ഇന്ത്യക്കാരില്‍ അയാള്‍ക്ക് മുന്നില്‍ രാഹുല്‍ ദ്രാവിഡും VVS ലക്ഷ്മണും സച്ചിനും മാത്രമേയുള്ളൂ.
39 മാത്രം ശരാശരിയുള്ള ദ്രാവിഡിനെ മറികടക്കാന്‍ 132 റണ്‍സാണ് പുജാരയ്ക്കാവശ്യം.

പുജാര വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിച്ചാലും അയാളെ നമ്മള്‍ ലെജന്‍ഡ് ക്യാറ്റഗറിയില്‍ വച്ചു തന്നെ ചര്‍ച്ച ചെയ്യണം. കാരണം അയാളുടെ കാലഘട്ടത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്കാര്‍ വേണ്ടപോലെ താലോലിച്ചിട്ടില്ല!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍