പന്തിനെ അതിരൂക്ഷമായി വിമർശിച്ച് ഗവാസ്കർ, ഈ കണക്കിനാനാണെങ്കിൽ ലോക കപ്പിനുള്ള ഫ്ലൈറ്റിൽ ഉണ്ടാകില്ല

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 യിൽ 48 റൺസിന്റെ തകർപ്പൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം നേടിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. ഈ പരമ്പരയിൽ സമ്പൂർണ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്.

മികച്ച ജയത്തോടെ പരമ്പരയിൽ സാധ്യത നിലനിർത്താനായെങ്കിലും ഋഷഭ് പന്തിന്റെ മോശം ഫോമാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. ലോകകപ്പ് വരാനിരിക്കെ പ്രധാന താരത്തിന്റെ ഫോം ഇന്ത്യയെ അലോസരപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയാണ് ഇപ്പോൾ സുനിൽ ഗവാസ്‌ക്കർ.

24-കാരൻ തന്റെ ബാറ്റിംഗിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ കരുതുന്നു. “അദ്ദേഹം (പന്ത്) വന്ന് പന്ത് ബൗണ്ടറികൾക്കും സിക്‌സറുകൾക്കും അടിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. അതൊരു കാര്യമാണ്, കഴിഞ്ഞ 3-4 വർഷമായി അദ്ദേഹം നടത്തിയ പ്രകടനങ്ങൾ കാരണം, ആളുകൾ പ്രതീക്ഷിക്കുന്നു, അതിനാൽ ആ നിരാശയുണ്ട്. പക്ഷേ, അദ്ദേഹം ചെയ്യേണ്ടത് ആത്മപരിശോധനയാണ്, ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

Read more

” ഇന്ത്യ പരമ്പരയിൽ ജീവൻ നിലനിർത്തിയാൽ പന്തിന് ആശ്വാസമുണ്ടകും. രണ്ട് ദിവസം സമയമുണ്ട്, സ്വന്തം ബാറ്റിംഗിനെക്കുറിച്ച് പന്ത് ആലോചന നടത്തേണ്ടത് അത്യാവശ്യമാണ്.”