വാനോളം മോഹങ്ങളുമായി വിന്‍ഡീസ്; സ്‌റ്റോക്‌സിന് കീഴില്‍ അടിപതറി ഇംഗ്ലണ്ട്

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 170 റണ്‍സിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാകും.

അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രൗലിയും (76) ഡോം സിബ്ലിയുമാണ് (50) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 46 ഉം റോറി ബേണ്‍സ് 42 ഉം റണ്‍സ് നേടി. ജോസ് ബട്‌ലര്‍ 9 റണ്‍മാത്രമെടുത്ത് പുറത്തായി. ജോ ഡെന്‍ലി 29 റണ്‍സ് നേടി.

England crawls to 54-run lead in first test vs West Indies ...

ജോഫ്ര ആര്‍ച്ചറും (5) മാര്‍ക്ക് വുഡ്ഡുമാണ് (1) ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഷനോന്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോഷ്ടണ്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

England Vs West Indies, 1st Test: WI Lead ENG By 114 Runs On 1st ...

നേരത്തെ ഇംഗ്ലണ്ടിന്റെ 204 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 318 റണ്‍സ് നേടിയിരുന്നു. ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് (65), ഷെയ്ന്‍ ഡൗറിച്ച്(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.