തോറ്റെങ്കിലും ഇന്ത്യയ്ക്ക് സന്തോഷത്തിന് വക, മൂന്ന് നല്ല കാര്യങ്ങള്‍ സംഭവിച്ചു!

പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയുടെ വീഴ്ചകള്‍ നിരത്തുന്ന തിരക്കിലായിരുന്നു മാധ്യമങ്ങളും ക്രിക്കറ്റ് ലോകവും. വീഴ്ചകള്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ ഒരുപിടി നല്ലകാര്യങ്ങള്‍ക്കും ഫൈനല്‍ മത്സരത്തില്‍ സംഭവിച്ചു.

ഫീല്‍ഡിംഗ് അതിന്റെ ഏറ്റവും മികവില്‍ എത്തിയത് ഫൈനലില്‍ കാണാനായി, രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര സ്ലിപ്പില്‍ ഒരു ക്യാച്ച് കൈവിട്ടതൊഴിച്ചാല്‍ ഇന്ത്യന്‍ ഫീള്‍ഡിംഗ് മികച്ചതായിരുന്നു. മുമ്പ് സ്ലിപ്പ് ക്യാച്ചിംഗ് ഇന്ത്യന്‍ നിരയെ സംബന്ധിച്ച് അത്ര നിലവാരമുള്ളതായിരുന്നില്ല. അതിന് ഏറെ വില നല്‍കേണ്ടി വന്നിട്ടുള്ള ചരിത്രവും ഇന്ത്യയ്ക്കുണ്ട്. ഫൈനലില്‍ ഏതായാലും ആ മേഖല സുരക്ഷിതവും മികച്ചതുമായിരുന്നു. മൊത്തത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയുടെ സ്‌കോറിംഗ് നിയന്ത്രിക്കുന്നതില്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് മികച്ചു നിന്നു.

Rohit Sharma was impressive in the WTC final.

ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം നിലവാരത്തിലേക്ക് ഉയര്‍ന്നത് ഫൈനലില്‍ കാണാതായി. രണ്ടാം ഇന്നിംഗ്‌സില്‍ ഗില്‍ നേരത്തെ പുറത്തായെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ പ്രതികൂല സാഹചര്യത്തിലും അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായി. മുമ്പത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോഡല്ല ഉള്ളത്. 2014 ല്‍ 21.9- ഉം 2018ല്‍ 23.7- ഉം ആയിരുന്നു ബാറ്റിംഗ് അവറേജ്. എന്നാല്‍ ഇത്തവണ അക്കാര്യത്തില്‍ പ്രകടമായ പുരോഗതി കാണാനായി.

Mohammad Shami celebrates the wicket of BJ Watling.

മുഹമ്മദ് ഷമിയുടെ ഫോമിലേക്കുള്ള തിരിച്ചു വരവ് ഫൈനലില്‍ ഇന്ത്യയ്ക്ക് ആശ്വാസത്തിന് വക തരുന്നതാണ്. ബുംറയെ പോലുള്ള ലോകോത്തര ബോളര്‍മാര്‍ മുട്ടുമടക്കിയെടുത്താണ് ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ താങ്ങിയത്. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോഡ് അവകാശപ്പെടാന്‍ ഇല്ലായിരുന്ന താരമായിരുന്നു ഷമി. ആ താരത്തില്‍ നിന്നാണ് നിര്‍ണായക നിമിഷത്തില്‍ മികച്ച പ്രകടനം ഉണ്ടായത്.