നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിക്കുന്നു: ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി മോദി

ഇന്ത്യ അയോദ്ധ്യയിൽ ഒരു സുവർണ്ണ അധ്യായം സൃഷ്ടിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമെന്നും രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

“നമ്മുടെ ഭക്തിയുടെയും ദേശീയവികാരത്തിന്റെയും പ്രതീകമായി ക്ഷേത്രം മാറും. കോടിക്കണക്കിന് ആളുകളുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തിയെ ഈ ക്ഷേത്രം പ്രതീകപ്പെടുത്തും. ഇത് ഭാവിതലമുറയ്ക്ക് പ്രചോദനമേകും. ” നരേന്ദ്രമോദി പറഞ്ഞു.

“ഒരു കൂടാരത്തിൽ താമസിച്ചിരുന്ന നമ്മുടെ രാം ലല്ലയ്‌ക്കായി ഇനി ഒരു വലിയ ക്ഷേത്രം നിർമ്മിക്കപ്പെടും. ഇന്ന്, രാമജന്മഭൂമി തകർക്കുകയും വീണ്ടും പണിയുകയും ചെയ്യുന്ന ചാക്രിക പ്രക്രിയയിൽ നിന്ന് മുക്തമാകുന്നു,” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

“ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ആവർത്തിക്കുകയും ചെയ്യുന്നു. രാമന്റെ അസ്തിത്വം ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു, അത് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവുമാണ്,” രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

“ജയ് ശ്രീറാം” എന്ന മുദ്രാവാക്യത്തോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. “ഈ വിളി രാമനഗരത്തിൽ മാത്രമല്ല, ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു.” എന്നും മോദി പറഞ്ഞു.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്