മുത്തലാഖ് ബിൽ പാസാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷവുമായി ഏതു രീതിയിലുമുള്ള ചർച്ചയ്ക്കും തയാറാണെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ സർവകക്ഷി യോഗത്തിലാണ് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകിയത്. അതേസമയം, സുപ്രീം കോടതിയിലെ ഭിന്നത വിഷയത്തിലും ഭരണഘടന സ്ഥാപനങ്ങൾക്കെതിരേ സർക്കാർ ആക്രമണം നടത്തുകയുമാണെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധത്തിലേക്കു കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്ററികാര്യ മന്ത്രിയും ലോക്സഭ സ്പീക്കറും വിളിച്ചു ചേർത്ത സർവകക്ഷി യോഗങ്ങളാണ് ഞായറാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിപക്ഷ നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ, ഡെറിക് ഒബ്രെയിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗം പൂർണമായും ഫലപ്രദമായിരുന്നെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.
Read more
ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ മുടങ്ങിക്കിടക്കുന്ന മുത്തലാഖ് ബിൽ പാസാക്കുന്നതിനു സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, മൂന്നു വർഷം തടവ് അടക്കമുള്ള വിവാദ വ്യവസ്ഥകൾ ഒഴിവാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷവും ആവശ്യപ്പെടുന്നു