കർണാടകയിലെ കൊപ്പളയിൽ കൂട്ടബലാത്സംഗത്തിനിരയായി മുപ്പത്തിയാറുകാരി. വായ്പ വാങ്ങിയ പണം തിരിച്ച് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കൊപ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


