തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈറോഡിലെ ഭവാനിസാഗറിൽ 11-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നരേന്ദ്രന് ഒരു വോട്ട് മാത്രമാണ് നേടാനായത്.
വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, താനല്ലാതെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആരും തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നരേന്ദ്രൻ തിരിച്ചറിഞ്ഞു.
ആകെ പോൾ ചെയ്ത 162 വോട്ടിൽ 84 ഉം നേടിയ ഡിഎംകെ സ്ഥാനാർത്ഥിയാണ് നരേന്ദ്രനെ പരാജയപ്പെടുത്തിയത്.
ഫെബ്രുവരി 19 ന് തമിഴ്‌നാട്ടിലെ 21 കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,500 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Read more
അതേസമയം, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ 128 വാർഡ് കൗൺസിലർമാരുമായി ഡിഎംകെ സ്വതന്ത്രമായി വിജയിച്ചു, ആകെയുള്ള 200 വാർഡുകളിൽ 164 വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി. എഐഎഡിഎംകെ 15 സീറ്റിലുംകോൺഗ്രസ് 9 സീറ്റിലും വിജയിച്ചു. നാല് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. സിപിഎമ്മും എംഎസ്എംകെയും 2 വീതം വിജയിച്ചപ്പോൾ സിപിഐയും ബിജെപിയും ഒന്നുവീതവും വിജയിച്ചു.