ഒമർ അബ്ദുല്ലയുടെ മോചനത്തിനായി സഹോദരിയുടെ ഹർജി; ജമ്മു കശ്മീരിന് സുപ്രീം കോടതി നോട്ടീസ്

കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) ഒമർ അബ്ദുല്ലയുടെ തടവ് സാധുതയുള്ളതാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. ജമ്മു കശ്മീർ ഭരണകൂടത്തിന് സുപ്രീം കോടതി ഇന്ന് നോട്ടീസ് നൽകി. വാദം വൈകാതെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം തള്ളിയ കോടതി മാർച്ച് 2- ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

ഒമർ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് അദ്ദേഹത്തെ തടങ്കലിൽ വെച്ചതിനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കി ഉടൻ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 5 മുതൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചപ്പോൾ മുതൽ തടങ്കലിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലക്കെതിരെ കഴിഞ്ഞ മാസം വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കാൻ അനുവദിക്കുന്ന കർശന നിയമപ്രകാരം കുറ്റം ചുമത്തിയിരുന്നു.