കശ്മീർ വിഷയത്തിൽ പാകിസ്ഥാന് തുർക്കിയുടെ പിന്തുണ; പ്രധാനമന്ത്രി മോദിയുടെ തുർക്കി-അങ്കാറ സന്ദർശനം റദ്ദ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുർക്കി തലസ്ഥാനമായ അങ്കാറ സന്ദർശനം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം ഐക്യരാഷ്ട്ര പൊതുസഭയിൽ (യു‌എൻ‌ജി‌എ) തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ സർക്കാർ ജമ്മുവിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുർക്കി സന്ദർശനം വേണ്ടെന്ന് വച്ചത്.

“നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സംഭാഷണത്തിലൂടെയാണ്, സംഘർഷത്തിലൂടെയല്ല” പ്രശ്നം പരിഹരിക്കേണ്ടത്എന്ന് പാക്കിസ്ഥാനെ പിന്തുണച്ച തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞിരുന്നു. ദക്ഷിണേഷ്യയുടെ സ്ഥിരതയും സമൃദ്ധിയും കശ്മീർ പ്രശ്‌നത്തിൽ നിന്ന് വേർതിരിക്കാനാവില്ലെന്നും എർദോഗൻ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തരമായ ഒരു വിഷയത്തിന്മേലുള്ള തുർക്കി പ്രസിഡന്റിന്റെ പ്രസ്താവനയിൽ ഇന്ത്യ ഖേദിക്കുന്നില്ല എന്ന് യു‌എൻ‌ജി‌എയിൽ കശ്മീരിനെക്കുറിച്ചുള്ള തുർക്കിയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. മനസിലാക്കുവാനും മന്ത്രാലയം തുർക്കിയോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് കശ്മീർ വിഷയത്തിൽ സ്ഥിതിഗതികളെ സംബന്ധിച്ച് ശരിയായ ധാരണ ഉണ്ടാക്കുവാൻ ഞങ്ങൾ തുർക്കി സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് വക്താവ് പറഞ്ഞു.