അലോപ്പതി ഡോക്ടർമാരെ കുറിച്ച് രാംദേവ് നടത്തിയ പരാമർശത്തെത്തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഉത്തരാഖണ്ഡ് “യോഗ ഗുരു” ബാബ രാംദേവിന് 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധ ന്റെ കത്ത് ലഭിച്ചതിനെ തുടർന്ന് അലോപ്പതി വൈദ്യശാസ്ത്രത്തെക്കുറിച്ചള്ള പ്രസ്താവനകൾ രാംദേവ് പിൻവലിച്ചിരുന്നു. “അനുചിതം” എന്നാണ് രാംദേവിന്റെ പ്രസ്താവനയെ ഹർഷ് വർദ്ധൻ വിശേഷിപ്പിച്ചത്.
രാംദേവ് തന്റെ പ്രസ്താവനകളെ എതിർത്ത് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും അടുത്ത 15 ദിവസത്തിനുള്ളിൽ രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തില്ലെങ്കിൽ, അദ്ദേഹത്തിൽ നിന്ന് 1,000 കോടി രൂപ ആവശ്യപ്പെടും എന്ന് മാനനഷ്ട നോട്ടീസിൽ പറയുന്നു.
IMA Uttarakhand sends a defamation notice of Rs 1000 cr to Yog Guru Ramdev. The notice states that if he doesn't post a video countering the statements given by him and tender a written apology within the next 15 days, then a sum of Rs 1000 crores will be demanded from him. pic.twitter.com/c7RlLInXi3
— ANI (@ANI) May 26, 2021
ഇതുസംബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിയ്ക്കും കത്ത് അയച്ചിട്ടുണ്ടെന്ന് ഐ.എം.എ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ഡോ. അജയ് ഖന്ന പറഞ്ഞു.
“ബാബാ രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ.എം.എ ഡോക്ടർമാർക്കിടയിൽ കടുത്ത നീരസമുണ്ടെന്ന് കത്തിൽ എഴുതിയിട്ടുണ്ട്. പ്രസ്താവന തെറ്റാണെന്ന് കരുതുന്നുവെന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രിയും രാംദേവിന് നോട്ടീസ് അയച്ചിട്ടുണ്ട് ”, ഡോ. അജയ് ഖന്ന പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
“ആധുനിക വൈദ്യശാസ്ത്രത്തെയും അലോപ്പതിയെയും ഞങ്ങൾ എതിർക്കുന്നില്ല. ശസ്ത്രക്രിയയിലും ജീവൻ രക്ഷിക്കുന്നതിലും അലോപ്പതി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനുഷ്യരാശിയെ സേവിച്ചുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. സന്നദ്ധപ്രവർത്തകരുടെ ഒരു യോഗത്തിൽ ഞാൻ വായിച്ചുകൊണ്ടിരുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ ഭാഗമായാണ് എന്റെ പ്രസ്താവന ഉദ്ധരിച്ചത്. ഇത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം,” കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഹിന്ദിയിൽ എഴുതിയ കത്തിൽ രാംദേവ് എഴുതി.
Read more
അലോപ്പതിക്കെതിരെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ശനിയാഴ്ച രാംദേവിന് നിയമപരമായ നോട്ടീസ് അയച്ചു. എന്നാൽ, അലോപ്പതിക്കെതിരെ വാസ്തവമല്ലാത്ത പ്രസ്താവനകൾ നടത്തി ശാസ്ത്രീയ വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തി രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഐ.എം.എയുടെ ആരോപണത്തെ പതഞ്ജലി യോഗപീഠം ട്രസ്റ്റ് നിഷേധിച്ചു.